Sunday, March 22, 2009

ഊഞാലിന്റെ ചോദ്യം

പ്രലോഭനങളുടെ ചാട്ടവാറടികളില്ലാതെ,
ചെമ്പകപ്പൂമണമുള്ള വാക്കുകള്‍ കൊണ്ട്
മെനഞെടുത്തതാണവളുടെ പ്രണയം.

കാമത്തിന്റെ ഒളിച്ചുവെച്ച നാരിഴകളാല്‍
കെട്ടിയൊരൂഞാലില്‍ അവളയിരുത്തി-
യാട്ടുന്നതാണെന്റെ പ്രണയം.

പരിശുദ്ധിയുടെ പ്രണയം ആടിയുലയുന്നതിനുമുന്‍പേ,
ഊഞാലെന്നോട് ചോദിച്ചിരിന്നു.
ഞാനാടുന്നത് കാമത്തിലേക്കോ... പ്രണയത്തിലേക്കോ?

Sunday, March 8, 2009

വിരഹം

നിന്‍ കൂട്ടിലില്ലെനിക്കിനി തലചായ്ക്കാനൊരിടം...
ചിറകുരുമ്മി, ചുണ്ടുരുമ്മി പറയാനില്ലൊരു സ്വകാര്യം.

കാണ്‍ക വയ്യ, ഒരുനാളിനി ദേശാടനത്തിനിടയില്‍-
അലസമായ് തളര്‍ന്നുഞാന്‍ വന്നിരിക്കും മരച്ചില്ലയില്‍-
നിന്റെ കൂടും കുടുമ്പവും.

കേള്‍ക്ക വയ്യ, നിന്റെ രൂപവുവും ഭാവവും സ്രിഷ്ടിയാല്‍
മേഞെടുത്ത, നിന്നെയിനിയും ഓര്‍മ്മിക്കാന്‍ വളര്‍ന്നടുക്കും
നിന്‍ കുഞുങള്‍ തന്‍ കൂജനങള്‍.

ഒറ്റയായ് പറന്നകലുമ്പൊഴും പിന്നിലരികിലായ് കേള്‍പ്പൂ
സ്നേഹത്തിന്‍ വിശറിതരും കാറ്റിനലകള്‍.

നിന്റെ ലോകത്തിലെന്നും ഓടിനടക്കുവാന്‍,
നിന്റെ മോഹമായെന്നും പൂത്തുലഞീടുവാന്‍,
നിന്റെ വിരല്‍ത്തുമ്പിനെനെനും ഉമ്മനല്‍കീടുവാന്‍,
ഞാന്‍ നോറ്റ വ്രതവും തപസ്സും എങു പോയ്.
എന്റെ മനസിലെ കുളിരും എങു പോയ്.


ചിറകുകള്‍ തളരുന്നു, ഇനിയും നീങ വയ്യ,
എനിക്കെന്റെ കരളില്‍ തിളക്കും ചവക്കുന്ന
മധുവിനെ കളയ വയ്യ.

എന്തിനിയും?
എന്തിനിനിയും ഞാനെന്റെ ഓര്‍മ്മകള്‍ക്കതിമോഹമേകി,
സ്നേഹത്തിനിയും കാശു നല്‍കി,
അരോര്‍ക്കുമല്ലാതെ കാത്തിരിപ്പൂ?

അവളില്ലാത്ത ലോകത്തിലിനിയും
അവള്‍ക്കായി ഞാനെന്തു ചെയ്‌വാന്‍?